ലിംഗതുല്യത കൈവരിക്കാന്‍ ഉടല്‍സംബന്ധിയായ ബോദ്ധ്യങ്ങള്‍ അഴിച്ചു പണിയേണ്ടിവരും. അതിന് അധികാര ഘടനയിലെ ആണ്‍(ലിംഗ)കോയ്മ മാറണം.
ഫാഷിസം അതിന്റെ ആദ്യശത്രുക്കള്‍ എന്ന നിലയില്‍ എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ഇതര ബുദ്ധിജീവികളെയും വേട്ടയാടുകയാണ്.
വാര്‍ത്താ സംപ്രേക്ഷണത്തില്‍ ചര്‍ച്ചയോ സംവാദമോ ആവാം. അതിനു ജനാധിപത്യ രീതിയാണ് അവലംബിക്കേണ്ടത്. പൊതുനിരത്തിലും തെരുവിലുമൊക്കെ അനാശാസ്യമായ കയ്യേറ്റങ്ങള്‍ക്കു ശ്രമിക്കുന്ന സാമൂഹികവിരുദ്ധരെ കാണാറുണ്ട്.
ഇന്ത്യ കേരളമെന്ന കൊച്ചു സ്ഥലമല്ല. എന്നാല്‍ ഇന്ത്യക്കു പല പാഠങ്ങളും നല്‍കിയിട്ടുണ്ട് കേരളം. അത് ഏതെങ്കിലും തീവ്രവലതു രാഷ്ട്രീയ അജണ്ടക്കു കൂട്ടു നിന്നോ സ്തുതി പാടിയോ അല്ല
മഹത്തായ ഭാരതത്തില്‍ മഹാത്മജിക്കും മാര്‍ക്സിനും എന്തുകാര്യമെന്നു സംഘപരിവാര്‍ ചോദിച്ചതേയുള്ളു. വ്യാജദേശീയതയുടെ കൂലിപ്പടയിളകി
മുവായിരത്തിലേറെ ശതകോടി വായ്പയ്ക്കു ശേഷം വീണ്ടും വൗദേശ വായ്പയോടെ ശികസനം നടത്താന്‍ വെമ്പി നില്‍ക്കുന്ന കേരള സര്‍ക്കാര്‍ ദേശാഭിമാനിയിലെ ഈ ലേഖനമൊന്നു വായിക്കണം
വാസ്തവത്തില്‍ ഈ ചോദ്യം ഏറ്റവുമധികം നേരിടേണ്ടി വന്നിട്ടുള്ളത് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കാണ്. കേരളത്തിനു പുറത്ത് ഇപ്പോഴും അതു തുടരുകയുമാണ്. സമൂഹത്തില്‍ ഉയരുന്ന അസ്വാസ്ഥ്യങ്ങള്‍ വര്‍ഗാധികാര ഘടനയുടെ പ്രശ്നമായി തിരിച്ചറിയുന്നവരാണ് അവര്‍.
എന്‍റെയും നിങ്ങളുടെയും അച്ഛന്മാരോ മുത്തച്ഛന്മാരോ കോണ്‍ഗ്രസ്സുകാരോ കമ്മ്യൂണിസ്റ്റുകാരോ ആയിരുന്നപ്പോഴാണ് പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്കരണം നടപ്പാക്കുന്നത്. ഇക്കാലത്ത് നായര്‍ക്കും ഈഴവര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കും ലഭിച്ചമാതിരി ഭൂമി ദലിതര്‍ക്കും നല്‍കണമെന്ന് മുന്‍ ചൊന്നവരാരെങ്കിലും വാദിച്ചിരുന്നുവോ
കേരളത്തില്‍ കൊലപാതക രാഷ്ട്രീയം അവസാനിച്ചില്ല. ഒരു ഭരണത്തിനും അതു നിര്‍ത്താനാവുന്നില്ല
കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയുടെയും സി ഡബ്ലിയു സിയുടെയും ഭാരവാഹികളെ തല്‍സ്ഥാനത്തു തുടരാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാറിനു കീഴില്‍ അതേ വകുപ്പിലെ ഒരു ഐ എ എസ് ഉദ്യോഗസ്ഥ നടത്തിയ അന്വേഷണം എത്ര സ്വതന്ത്രവും നീതിയുക്തവുമായി നിര്‍വ്വഹിക്കപ്പെട്ടുകാണും എന്ന് ഊഹിക്കാമെന്നും നടപടിയൊന്നും സ്വീകരിക്കുന്നില്ല എന്നതു കൂടി കാണുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു
മൂന്നു ഭാര്യമാരെ നല്‍കിയവരുണ്ട്. സുഹൃത്തിന്റെ ഭാര്യയെ തട്ടിയെടുത്തു എന്ന് ഇല്ലാക്കഥ മെനഞ്ഞവരുണ്ട്. തൊഴിലില്ലാത്തവന്‍ എന്ന് ആക്ഷേപിച്ചിട്ടുണ്ട്.
ആരും മുഖ്യമന്ത്രിയുടെ രാജിയൊന്നും ആവശ്യപ്പെട്ടില്ല. നീതി നടപ്പാക്കണം എന്ന് അഭ്യര്‍ത്ഥിച്ചേയുള്ളു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്
അനുപമയെക്കാള്‍ പ്രായമുള്ള മകള്‍ എനിക്കുമുണ്ട്. അവള്‍ പ്രസവിക്കുന്ന കുഞ്ഞ് അവളുടെ കുഞ്ഞാണെന്ന ബോദ്ധ്യം എനിക്കുണ്ട്. ഏതു സാഹചര്യത്തിലും ആ കുഞ്ഞിനുമേല്‍ ആദ്യത്തെ അവകാശവും നിശ്ചയവും അവളുടേതായിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ഞാന്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. മാനവും അഭിമാനവും ഉയര്‍ത്തി അവളെ ഒറ്റപ്പെടുത്തില്ല.
ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവ് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ ആക്ഷേപങ്ങളോ പരാതികളോ ഉണ്ടായില്ല. കാരണം അയാള്‍ക്ക് വര്‍ഗ സുരക്ഷയും പ്രിവിലേജുമുണ്ട്. അജിത് അധകൃതനായിപ്പോയി.
യു എ പി എ വിരുദ്ധ നിലപാടുള്ള സി പി ഐ എം നയിക്കുന്ന സര്‍ക്കാര്‍ ഒരു തെളിവുമില്ലാതെ സ്വന്തം പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എയുടെ 20, 38, 39 വകുപ്പുകള്‍ ചാര്‍ത്തി തടവിലിട്ടത് എന്തിനാവും
നിയമം നിര്‍മ്മിക്കാനും നടപ്പാക്കാനുമുള്ള സമ്മര്‍ദ്ദം അതു പ്രയോജനപ്പെടേണ്ട ജന വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നു വരുന്നതാണ് നല്ലത്. അവര്‍ക്കുവേണ്ടി മറ്റാരെങ്കിലും നല്‍കുന്ന സമ്മാനമാവരുത് അത്. ഓരോ നിയമ നിര്‍മ്മാണവും അതാര്‍ക്കുവേണ്ടി എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടിരിക്കും.
വാളയാറിലെ പെണ്‍കുട്ടികളുടെ നിലവിളി കേള്‍ക്കാതെയുള്ള ഈ വര്‍ഷത്തെ ഏതു വനിതാ ദിനാചരണവും അശ്ലീലമാണ്. സ്ത്രീകളും പെണ്‍കുട്ടികളും നിരന്തരം പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെ, അല്‍പ്പംപോലും ഇടറാത്തവരും ക്ഷോഭിക്കാത്തവരും വനിതാ ദിനം ആഘോഷിക്കാനിറങ്ങുന്നത് കാപട്യമാണ്.